Saturday, June 23, 2012

Where Am I ??

I was reading, reading after a long time ...
The blog was written by a lady, whom I know not very well.She was just an acquaintance. Heard a lot of stories about her, got curious, and that made me read her blog.

There lay 1000's of words spilled without order in that online reading book, which made me think, What I really am!!

That is one heck of a question to answer for anybody, I know, But when I look back from here,I am nothing but a pile of lies... :(

I had always been happy that nobody knew me perfectly (and I still bet on it). But will there be anyone ever??

Being able to switch between my personalities like a SIM card in a phone, I could go along with anybody who came across...

I was like a chameleon, a salamander, the ugly looking lizard, who could change colours. God did not give me sharp nails. He just gave me a long tongue to catch my prey.

May be, it is really a gift to know how good/bad one is, But do I not wear a mask every time I am in front of others??...
Yes , I do.

Enough of this Acting stuff, Hell with this playing the Good Guy!!!!

Whenever I told a lie to a close friend, whenever I smiled at someone showering curses at him, I was unaware that I was releasing another Cloned "Me" into this world ..
God knows how they float around me unnoticed.Reminds me of those Death Eaters in Harry Potter. Can I do the "Expecto Patronum" ???
May be this, it is .. Now that I have realized it, they may be shooed away to defy their normal orbits. And what will be left with me?? Will the real face stay back after the fakes?

Looking at those splendid different images of mine around me , like in a museum, its hard to find out where I began, Which one of those images defines me close ... One thing's sure. I am proud of them, no more .....


Did I lose My 'Self', somewhere in that flock of masks, forever ??
I am afraid , I did ...... !!!"

Tuesday, June 19, 2012

അവര്‍ ...

കുറെ ദിവസം മുന്നേ ആയിരുന്നു ....
അന്ന് ഉച്ചയ്ക്ക് ഊണ് കഴിച്ചു കിടക്കുമ്പോഴാണു അനുമോദ്‌ ചോദിച്ചത് ...
"ബീച്ചില്‍ പോവാം??"
"ശരി പോയ്ക്കളയാം. പക്ഷെ ഇപ്പൊ വേണ്ട, ഒരു ആറ് മണി കഴിയട്ടെ..."
"അത് ശെരിയാ... ഇപ്പൊ പോയാ ഒന്നും കാണാന്‍ പറ്റൂല്ല... "

അങ്ങനെ അത് പ്ലാന്‍ ചെയ്തു . വൈകുന്നേരം തിരുവന്മിയൂര്‍ ബീച്ച് ....
ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തൂന്നു വെറും പത്തു മിനിറ്റ്‌ നടക്കാന്‍ ഉള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ ....

ഇരുട്ടിക്കഴിഞ്ഞു ബീച്ചില്‍ പോകുന്നതിനു കാരണം ഉണ്ടായിരുന്നു ... അപ്പൊ പോയാലെ നല്ല "പിള്ളേരെ" കാണാന്‍ പറ്റൂ....

ഏതാണ്ട് ആറു മണി കഴിഞ്ഞപ്പോ ഞങ്ങള്‍ ഇറങ്ങി ....
ബീച്ചില്‍ പതിവ് പോലെ യുവ മിഥുനങ്ങള്‍ മാത്രമേ ഉള്ളൂ....


"ഇന്ന് നല്ല കളക്ഷന്‍ ആണല്ലോ.... നമുക്ക്‌ അങ്ങോട്ട്‌ നടക്കാം"
കൊട്ടിവാക്കം ബീച്ചിലേക്ക് നടന്നു പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ബീച്ചിലെ ഒരു ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോ അനുമോദ്‌ ആണ് കാണിച്ചു തന്നത് ...

"അളിയാ നോക്ക് ആ ചെക്കനെയും പെണ്ണിനെയും ... ഇരിക്കണ കണ്ടാ???"

അവിടെ ആളൊഴിഞ്ഞ ഭാഗത്ത്‌ ഒരു ചെറുപ്പക്കാരനും കൂടെ ഒരു പെണ്‍കുട്ടിയും .

അവന്‍റെ തോളില്‍ തല ചായ്ച്ചു വെച്ച് കടലും നോക്കി ഇരിക്കയാണ് അവള്‍...

"വിട്ടു കള അളിയാ ... അവരവിടെ എന്തോ കാണിക്കട്ടെ .... ചിലപ്പോ കെട്ടിയതായിരിക്കും..... "

"നീ പോടാ .... കെട്ടിയ പെണ്ണിനെ എന്തിനാ ഇങ്ങനെ ഒതുക്കി കൊണ്ട് വന്നിരിക്കണേ???
നമ്മളൊക്കെ ഇത്രയും പച്ചയായി ഇവിടെ നിക്കുമ്പം ഇവനെ പോലെയുള്ളവന്മാര്‍ ആഘോഷിക്കയല്ലേ..... ഇതങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റില്ല..."

അവന്‍ ഉറച്ചു തന്നെയാ ... ഞങ്ങള്‍ ഏതാണ്ട് അവരുടെ പുറകിലായി ഇരിപ്പുറപ്പിച്ചു ....

ദൂരെ തിരയിളകുന്നതും, ലൈറ്റ്ഹൗസും ഒക്കെ അവന്‍ അവള്‍ക്ക് കാണിച്ചു കൊടുക്കുന്നുണ്ട് ....

"എന്താട .. അവള് ആദ്യമായിട്ടാണോ കടപ്പുറത്ത് വരണേ??"
"ചിലപ്പോ അവന്റെ കൂടെ ആദ്യമായിട്ടായിരിക്കും.. കഴിഞ്ഞ ആഴ്ച വന്നത് വേറെ ആരുടെങ്കിലും കൂടെ ആയിരിക്കും .... "


"എടാ പെണ്ണ് മലയാളിയാ .. കണ്ടാല്‍ അറിയാം .. ചെറുക്കനെ കണ്ടിട്ട് ഒരു കൂറ ലുക്ക്‌ ..."
"എന്നാലും നമ്മള്‍ അവനെ ബഹുമാനിക്കണം.. ഇങ്ങനെ ഇരിക്കണ അവന്റെ കൂടെ ഉള്ള പെണ്ണിനെ കണ്ടാ??? ഇവനൊക്കെ എങ്ങനാണോ ഇവളെ ഒക്കെ വളയ്ക്കുന്നത് ...
"അളിയാ നീ പറഞ്ഞത് ശെരിയാ .. ഇവളെ അല്ലെ നമ്മള് അന്ന് "സത്യ"ത്തില്‍ വെച്ച് വേറെ ഒരുത്തന്റെ കൂടെ കണ്ടത്?"

"പോടാ ... അത് വേറെ ..."

സമയം ഒരുപാട് കടന്നു പോയി .. ഇരുട്ട് നന്നായി പരന്നപ്പോള്‍ ആ ചെറുപ്പക്കാരന്‍ എണീറ്റു.

ഒരു പൂവിറുക്കുന്ന ലാഘവത്തോടെ അവന്‍ അവളെ കോരിയെടുത്തു...
എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് മനസിലായില്ല..

ഞങ്ങള്‍ക്ക് കുറച്ചു പുറകിലായി വെച്ചിരുന്ന വീല്‍ചെയറില്‍ അവന്‍ അവളെ ഇരുത്തി.
വീല്‍ചെയറിന്‍റെ പെഡലില്‍ സ്വാധീനമില്ലാത്ത ആ കാലുകള്‍ അവനെടുത്തു വെയ്ക്കുമ്പോള്‍ അവള്‍ ചോദിച്ചു -
"ചേട്ടാ.... താമസിച്ചതിനു അമ്മ വഴക്ക് പറയോ??"
"ഇല്ല .."

അത്ഭുതത്തോടെ നോക്കിയിരുന്ന ഞങ്ങളെ നോക്കി ഒന്ന് ചിരിക്കാന്‍ അവള്‍ മറന്നില്ല..

**********************************************************************

പിന്നീട് പലപ്പോഴും ഞങ്ങള്‍ അവരെ കണ്ടിട്ടുണ്ട് ....
വികലാംഗയായ ആ അനിയത്തിയോടും അവളുടെ ജ്യേഷ്ഠനോടും ഞങ്ങള്‍ക്ക് എന്നും അസൂയയേ തോന്നിയിട്ടുള്ളൂ ...

Sunday, June 10, 2012

വധു ...


ഞായറാഴ്ചകളില്‍ അലാറത്തിനു ഭയങ്കര ശബ്ദമാണ് ... എങ്ങനെയൊക്കെ ചെവി മൂടി കിടന്നാലും അവന്‍ നമ്മുടെ ഉറക്കം കളയും ...
പാതി മൂടിയ കണ്ണുകളോടെയാണ് സമയം നോക്കിയത് .... 11 മണി !!! ...
ഹോ...... ഇന്നല്ലേ അവള് വരാം എന്ന് പറഞ്ഞത് .... ??? (അവള്‍, എന്റെ കാമുകി അല്ല.. എന്റെ കസിന്‍ ആണ് .... എന്നെ പോലെ ഒരു പാവം പ്രവാസി...)
കുളിച്ചു എന്നു വരുത്തി ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തപ്പോള്‍ മുന്നില്‍ അജയ്‌ - "അളിയാ .. എന്നെ നീ ഒന്നു ആ ഷോപ്പിംഗ്‌ മാളില്‍ ഇറക്കിയെക്ക്.."

"ഇറങ്ങെടാ തെണ്ടീ !!! ഞാന്‍ അങ്ങോട്ടല്ല.. ഞാന്‍ സി.സി.ഡി യിലേക്കാ.."

"കാലത്ത് സി.സി.ഡി യില്‍ ആരെ വായിനോക്കാനടാ???"

"പോടെയ്‌ .. രോഹിണി വരും എന്ന് പറഞ്ഞിട്ടുണ്ട് .... നാട്ടീന്നു അമ്മ എന്തെങ്കിലും കൊടുത്തു വിട്ടിട്ടുണ്ടാവും ... "

"ആ.... ചെല്ല് .. ചെല്ല് ... നമുക്കൊരു കസിന്‍ ഇല്ലാതെ പോയി ബംഗളൂരില്‍ ... ഒന്ന് പരിചയപ്പെടുത്തി താ അളിയാ..."

"നമുക്കൊന്നും പറ്റൂല്ല അളിയാ... പുറത്തൊക്കെ പഠിച്ച പെണ്ണല്ലേ..??? അവള് ഒരു ടൈപ്പ് ആണെടാ... ഫെമിനിസ്റ്റ് ആണ് മോനേ..... നമുക്ക് ഒക്കെ വല്ല നാടന്‍ പെണ്‍കുട്ടിയെ പറ്റൂ ... "

******************************************************************************************************************

പാര്‍ക്കിംഗ് ലോട്ടില്‍ വണ്ടി വെച്ചിട്ട് എസ്കലെറ്ററില്‍ കയറി നില്ക്കുമ്പോ അവള്‍ടെ വായില്‍ നിന്ന് ചീത്ത കേള്‍ക്കും ഏന് ഉറപ്പായിരുന്നു ..
""ഓ!! പുതിയ കാര്യം ഒന്നും അല്ലല്ലോ.."

"ഇതെന്താടീ സാരിയോ?? (ഇവിടെ വന്ന ശേഷം അവളെ ഞാന്‍ ജീന്‍സിലെ കണ്ടിട്ടുള്ളൂ.. )"

"ഒരു ഫങ്ങ്ഷന്‍ ഉണ്ടെടാ.. അതിനു വേണ്ടി ഒരുങ്ങിക്കെട്ടി ഇറങ്ങിയതാ... എങ്ങനുണ്ട് .??? "

"ഹും... എന്തായാലും വൃത്തിയായി.... നീ ഫെമിനിസ്റ്റ്‌ ആയ ശേഷം ആദ്യമായിട്ടാണ് നിന്നെ പെണ്ണായിട്ട് കാണുന്നെ.... സന്തോഷം!!!!

അത് കള.. അമ്മ എന്താ തന്നു വിട്ടേ??" (ഞാന്‍ പ്രതീക്ഷിച്ച പോലുള്ള വലിയ കവര്‍ ഒന്നും അവളുടെ കയ്യില്‍ ഇല്ല എന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നു ... )

അവള്‍ ഹാന്‍റ് ബാഗില്‍ നിന്നും വൃത്തിയായി മടക്കി വെച്ച ഒരു കവര്‍ പുറത്തെടുത്തു "ദേ... ഇത്തവണ നായരു ചേട്ടന്‍ നിനക്ക്വേണ്ടി കണ്ടു പിടിച്ച പെമ്പില്ലെരുടെ ഫോട്ടോസ് ആണ് ,.,,, ഇതില്‍ ഒരെണ്ണം നിന്നെ കൊണ്ട് ഇന്ന് തന്നെ സെലക്ട്‌ ചെയിക്കണം എന്ന് അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട് ... വേഗം നോക്കി പറയ്‌.."

"പണ്ടാരടങ്ങാന്‍... അമ്മയ്ക്കെന്തിന്റെ കേടാ ?? കല്യാണപ്രായം ആയി എന്ന് വെച്ച് ഇങ്ങനെ ഒണ്ടോ???"

"അതൊന്നും പറഞ്ഞാല്‍ പറ്റില്ല... നീ എടുത്തില്ലെങ്കില്‍ ഞാന്‍ തന്നെ ഒരെണ്ണം എടുത്തു അയക്കും .... ങ്ഹാ..."

"അത് വേണ്ട... എന്റെ ഭാവി വധുവിനെ ഞാന്‍ തന്നെ കണ്ടു പിടിച്ചോളാം..... "
ആദ്യത്തെ കുട്ടിയെ കണ്ടപ്പോ തന്നെ ഇഷ്ടപ്പെട്ടില്ല... "ഇത് വേണ്ട . കണ്ടിട്ട് ഒരു ലുക്ക്‌ ഇല്ല.. ."

"ശെരിയാ.... നിനക്ക് പോരാ,,,," അവളും സമ്മതിച്ചു....

"ഇത് വേണോ ?? നീ തന്നെ പറയ്‌.... " ഞാന്‍ തോല്‍വി സമ്മതിച്ചു...

"ഇങ്ങു താ നിനക്ക് നോക്കാന്‍ അറിയില്ല... "

"എടാ നിന്റെ ഫോണ്‍ റിംഗ് ചെയ്യുന്നു ... "

"അജയ്‌ ആണ് .. നീ ഇവിടെ ഇരിക്ക്ക് .. ഞ ഇപ്പം വരാം ..."

"വൈകുന്നേരം വെള്ളമടി ആണോടാ??"

ആണെന്ന് അവളോട്‌ സമ്മതിക്കാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു .... അവള്കറിയാത്ത സീക്രട്ട് ഒന്നും എന്റെ ജീവിതത്തില്‍ ഇല്ലാലോ.... തിരിച്ചും അങ്ങനെ തന്നെ....

"ഹി ഹി .. പരിപാടി സെറ്റ്‌ ചെയ്തിട്ട് ഞാന്‍ ഒടനെ വരാം.. നീ ഇരുന്നു നല്ല ഒരു പെണ്ണിനെ കണ്ടു പിടി.. എനിക്കിഷ്ട്പ്പെടണം...."

ഫോണ്‍ എടുത്തപ്പോള്‍ പ്രതീക്ഷിച്ച ചോദ്യം തന്നെ .. "അളിയാ... രാത്രി ചിപ്സ് വേണ്ടല്ലോ ആല്ലേ?? നിന്റെ അമ്മ അവള്ടെ കയ്യില്‍ കൊടുത്തു വിട്ടതില്‍ ചിപ്സ് ഉം കാണുമല്ലോ?? "

"എടാ ഇല്ല... ഇത് കൊറേ പെമ്പിളെരുടെ ഫോട്ടോസ്സ .... ഇതാ ഇപോ രോഹിണി കണ്ടു പിടിക്കും .. എന്റെ ഭാവി വധു ആരാണെന്നു ...."
"മണ്ടാ..... നിന്റെ ഭാവി വധുവിനെ കണ്ടു പിടിക്കാന്‍ അവള്‍ക്കെന്താട അവകാശം.????? പോയി തെരെഞ്ഞെടുക്കെടാ പുല്ലേ.... "


"പോടാ അവിടന്നു ....അവള്‍ തിരഞ്ഞെടുക്കുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ.... . നിനക്കറിയോ?? ഞങ്ങള്........ "
പറഞ്ഞു തീര്‍ക്കാന്‍ അവന്‍ വിട്ടില്ല...

"അളിയാ മതി... അവന്റെ ഒരു രോഹിണി പുരാണം .... കേട്ട് കേട്ട് മടുത്തു.... പണ്ട് വെള്ളമാടികുംബോഴ്ഴെ ഉണ്ടായിരുന്നുളളൂ.. "

ഫോണ്‍ വെച്ചിട്ട് ആലോചിച്ചു ... ഞാന്‍ അവളെ പറ്റി , ഇവരോട് എപ്പോഴാ പറഞ്ഞത് ..???

പ്രേമിച്ചു കല്യാണം കഴിക്കണം എന്നായിരുന്നു ആഗ്രഹം .. അത് പറയുമ്പോള്‍ അവള്‍ടെ ചിരി കാണണം ....
അവള്‍ അങ്ങനെയാണ് .... ഒരുപാട് ചിരിക്കും .. പെട്ടന്ന് ദേഷ്യം വരും ... വന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല..... അമ്മ പറയും .. കാര്യം അവള് നല്ല പെണ്ണാ .. പക്ഷെ അടക്കി ഒതുക്കി വളര്‍ത്തണ്ടേ?? വേറെ ഒരു വീട്ടില്‍ ചെന്ന് കേറണ്ടെ??
അമ്മ പറയണത് ശരി തന്നെയാ .... ഇങ്ങനെ ഒരു വാശി ഉണ്ടോ??

അവള്‍ തിരഞ്ഞെടുത്ത സെറ്റില്‍ നിന്നും ഒരു ഫോട്ടോ എടുത്തു നോക്കി .... കൊള്ളാം നല്ല കുട്ടി.. !! അവളെ സമ്മതിക്കണം....ഞാന്‍ നേരത്തെ കണ്ട ഫോട്ടോയാ ഇത് !! അപ്പോ ഇഷ്ട്ടപ്പെട്ടില്ല..... ഇല്ല അവള്‍ക്കു തെറ്റില്ല.. നല്ല നാടന്‍ കുട്ടി ..
അടുത്ത ഫോട്ടോ . അത് കൊള്ളാം . പക്ഷെ ആദ്യത്തേതിന്റെ അത്ര പോര ... അവള്‍ക് ഇഷ്ടപ്പെട്ട അതേയ് ഓര്‍ഡറില്‍ അടുക്കി വച്ചിരിക്കുകയാണ് ... പക്ഷെ ആദ്യത്തെ കുട്ടി കുറച്ചധികം ഭംഗി അല്ലെ ??? ഇത് എനിക്ക് ശരി ആകുമോ?? രണ്ടാമത്തെ കുട്ടി പോരെ?? ഇവള്‍ക്ക് ഇതില്‍ ഒരെണ്ണം എടുത്തു വെച്ചാല്‍ പോരായിരുന്നോ?? .....

"എന്താട കണ്‍ഫ്യൂഷന്‍ ആയോ??? "

കുറച്ചു നേരം കണ്ണടച്ചിരുന്നു... എന്തൊക്കെയോ ഓര്‍ത്തു .. ഫോണ്‍ എടുത്തു അജയ്ക്ക് മെസ്സേജ് അയച്ചു ...
"I have found my soulmate .... :) "

ഫോട്ടോസ് കയില്‍ എടുത്തു ഒരിക്കല്‍ കൂടി തെറ്റിയിട്ടില്ല എന്ന് ഉറപ്പു വരുത്തി .....

എന്റെ ചുണ്ടില്‍ അപ്പോള്‍ വിരിഞ്ഞ പുഞ്ചിരിക്കു ഒരായിരം സൂര്യന്മാരുടെ ഭംഗി ഉണ്ടായിരുന്നിരിക്കണം ...

അപ്പോഴും എന്റെ ഭാവി വധു, ഇതൊന്നും അറിയാതെ മുന്നിലുള്ള ഫോട്ടോ കൂമ്പാരത്തില്‍ നിന്ന് എന്‍റെ പെണ്ണിനെ കണ്ടു പിടിക്കാന്‍ ഉള്ള ശ്രമത്തിലായിരുന്നു ...

Sunday, June 3, 2012

മുല്ലപ്പൂ ....

"മഴപ്പച്ച ആണ് ഈ ലോകത്തിലെ ഏറ്റവും നല്ല നിറം"...
കയ്യില്‍ ഒരു ചൂട് ചായക്കോപ്പും പിടിച്ചു മുറ്റത്ത്‌ നോക്കി ഇരിക്കുമ്പോള്‍ ഓര്‍ത്തു പോയി..

മഴ ആര്‍ത്തു ചിരിക്കുകയാണെന്നു തോന്നി .... എന്നെയാണോ?? അതേയ് .. എന്നെത്തന്നെ....
നഷ്ടപ്പെട്ടു പോയ പ്രണയത്തെ ഓര്‍ത്തു ദുഖിക്കുന്നത് ഞാന്‍ ആണല്ലോ...
കാര്യമാക്കിയില്ല.... അല്ലെങ്കിലും അങ്ങനെ ആണല്ലോ ... ആദ്യം സഹതാപം ... പിന്നെ കളിയാക്കല്‍...

അതൊരു വേനല്‍മഴ ആയതു കൊണ്ടാവാം ... മുറ്റത്തെ തോട്ടത്തിലെ അരണകള്‍ ഒക്കെ വല്യ സന്തോഷത്തിലായിരുന്നു ...

മഴയ്ക്ക്‌ ശക്തി കൂടുന്നുണ്ട്...
"ഇന്നു ഇനി ഈ പേരും പറഞ്ഞു പുറത്തിറങ്ങണ്ടല്ലോ ... " - അച്ഛന്റെ വാക്കുകള്‍ കേട്ടില്ല ഏന്നു നടിച്ചു .....

ചേമ്പിലയില്‍ ഓടി കളിക്കുന്ന മഴത്തുള്ളികള്‍ കണ്ടപ്പോള്‍ ഓര്‍ത്തു....
"ആ ചെടിയില്‍ ഇന്നും ഒരു പൂവുണ്ടായിരുന്നു ... പതിവു പോലെ, ഒരേ ഒരു മുല്ലപ്പൂ .."

അത് അങ്ങനെയാണ്. ആ ചെടിയില്‍ ഒരു പൂ മാത്രമേ വിടരാറുള്ളൂ.

തോട്ടത്തിലെ മറ്റു പൂച്ചെടികളുടെ ഇടയില്‍ അതിനെ ആരും ശ്രദ്ധിച്ചിരുന്നില്ല..
ശ്രദ്ധിക്കാന്‍ മാത്രം ഭംഗിയോ മണമോ അതിനു ഇല്ലായിരുന്നിരിക്കാം ....

പക്ഷെ ഞാന്‍... എനിക്ക്... എനിക്കു വേണ്ടിയാണല്ലോ അതു വിടരുന്നത് ...
മഴയത്തു കൊഴിയാതെയും, വെയിലത്തു വാടാതെയും നോക്കേണ്ടത് ഞാന്‍ അല്ലെ??

നോക്കിയിരിക്കാന്‍ മാത്രമേ എനിക്കു കഴിയുമായിരുന്നുള്ളൂ...

കാരണം ... ആ ചെടി എന്റെ കാമുകി ആയിരുന്നു ..
ആ പൂ ... അവളുടെ ചിരിയും....!!!!